നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി നിയമവിരുദ്ധമായി ജീവനക്കാരുടെ ഹാജർബുക്ക് കൈ ക്കലാക്കിയത് വിവാദത്തിൽ. ഇതുകാരണം ഹാജർരേഖപ്പെടുത്താൻ സാധിക്കുന്നില്ലെന്നു പറഞ്ഞു സെക്രട്ടറിയടക്കമുള്ള ജീവനക്കാർ രംഗത്ത്.
ഇതിനിടെ ഡ്രൈവർമാരായാ ഷാജി, കാർത്തികേയൻ, നന്ദൻ എന്നിവരെ പ്രസിഡന്റ് ഹാജർബുക്കിൽനിന്നും നീക്കം ചെയ്തശേഷം ബുക്കിൽ സീൽ പതിപ്പിച്ചതു വിവാദത്തിനു കാരണമായി. ഡ്രൈവർമാരായ മൂന്നുപേരെയും പിരിച്ചുവിടാൻ ആദ്യകമ്മിറ്റിയിൽ പ്രസിഡന്റ് തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ തീരുമാനത്തോടു സെക്രട്ടറി നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രസിഡന്റ് ഹാജർബുക്ക് കൈവശപ്പെടുത്തി ഇവരുടെ പേരുകൾ വെട്ടിയത്.
ഇതുസംബന്ധിച്ച് പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്കു രേഖാമൂലം പരാതി നൽകിയതായി സെക്രട്ടറി എൽ. സിന്ധു പറഞ്ഞു. ഹാജർബുക്കിൽ നിന്നും നിയമവിരുദ്ധമായി പേരുകൾ നീക്കം ചെയ്തതിനെതിരെ പരാതി നൽകുമെന്നു ഡ്രൈവർമാരും വ്യക്തമാക്കി.
ഇതേസമയം ഡ്രൈവർമാർക്ക് വാഹനങ്ങളെടുക്കാൻ സാധിക്കാ തെ വന്നതിനെ തുടർന്നു പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലായി. പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും ഇരുചക്രവാഹനങ്ങളിലും മറ്റു വാഹനങ്ങൾ വാടകയ്ക്കെടുത്തുമാണ് ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നത